ന്യൂഡൽഹി: പാസ്പോർട്ടിൽനിന്ന് അപേക്ഷകരുടെ കുടുംബ വിവരങ്ങൾ ഉൾപ്പെടുന്ന അവസാന പേജ് ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ മേൽവിലാസത്തിനുള്ള തെളിവായി ഇനി പാസ്പോർട്ട് ഹാജരാക്കാനാവില്ല. അപേക്ഷകെൻറ പിതാവിെൻറ പേര്, മാതാവിെൻറ പേര്, ഭാര്യയുടെയോ അല്ലെങ്കിൽ ഭർത്താവിെൻറയോ പേര്, മേൽവിലാസം എന്നിവയാണ് പാസ്പോർട്ടിെൻറ അവസാന പേജിലുണ്ടായിരുന്നത്. പുതിയ പാസ്പോർട്ടിൽ അവസാന പേജിൽ ഒന്നും രേഖപ്പെടുത്തില്ല. എന്നാൽ, കുടുംബ വിവരങ്ങൾ ശേഖരിച്ച് വിദേശകാര്യ മന്ത്രാലയത്തിെൻറ ഒാഫിസ് കമ്പ്യൂട്ടറിൽ സൂക്ഷിക്കും.
പാസ്പോർട്ടിെൻറ ആദ്യ പേജിൽ അപേക്ഷകെൻറ പേര്, ഫോേട്ടാ, ഒപ്പ്, പാസ്പോർട്ട് എടുത്ത സ്ഥലം, പാസ്പോർട്ട് നമ്പർ, ജനന തീയതി, ജന്മസ്ഥലം തുടങ്ങിയ വിവരങ്ങളാണുള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ (ഇ.സി.ആർ) പാസ്പോർട്ടിെൻറ കവർ ഒാറഞ്ച് നിറമായിരിക്കും. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുടെ (നോൺ ഇ.സി.ആർ) പാസ്പോർട്ടിെൻറ നിറം പഴയതുപോലെ നീലയായിരിക്കും. വിദേശകാര്യ മന്ത്രാലയത്തിെൻറ മൂന്നംഗ സമിതിയുടെ നിർദേശപ്രകാരമാണ് സർക്കാർ നയംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.