ന്യൂഡൽഹി: മൂന്നു കുട്ടികളുള്ളവർക്ക് പഞ്ചായത്ത് അംഗത്വം നിരോധിക്കുന്ന നിയമം മൂന്നാമത്തെ കുഞ്ഞിനെ ദത്തു നൽകിയവർക്കും ബാധകമെന്ന് സുപ്രീംകോടതി. ഒഡിഷ, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനങ്ങളിലാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് അംഗമായും സർപഞ്ച് ആയും മത്സരിക്കാൻ വിലക്കുള്ളത്. മൂന്നാമത്തെ കുഞ്ഞ് പിറക്കുന്നതോടെ നിലവിലെ അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്യും.
മൂന്നാമത്തെ കുഞ്ഞിനെ ദത്തുനൽകിയിട്ടുണ്ടെന്നും അതിനാൽ വിലക്ക് ബാധകമാക്കരുതെന്നും കാണിച്ച് ഒഡിഷയിലെ സർപഞ്ച് നൽകിയ കേസിൽ വിധിപറയവെ സുപ്രീംകോടതിയാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നു കുട്ടികളുള്ളവർ പഞ്ചായത്ത് പ്രതിനിധിയാകുന്നത് വിലക്കാൻ ഉദ്ദേശിച്ചാണ് പഞ്ചായത്ത്രാജ് നിയമത്തിലെ വ്യവസ്ഥയെന്നും ദത്തുനൽകിയാലും ഇത് ബാധകമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. കുടുംബത്തിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് നിരുത്സാഹപ്പെടുത്തുകകൂടി നിയമത്തിെൻറ ലക്ഷ്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.