മോദിയുടെ പക്കവട പരാമർശത്തിന് മുളകുബജി തിന്ന് രാഹുലിെൻറ മറുപടി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ ‘പക്കവട’ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  തെരുവോരത്തെ ചായക്കടയിലിരുന്ന് മുളകുബജി കഴിച്ചാണ് രാഹുൽ മറുപടി നൽകിയത്.നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനാശീർവാദ യാത്രയുടെ രണ്ടാം ദിവസം റായ്ച്ചൂരിലായിരുന്നു സംഭവം. റോഡ് ഷോ നീങ്ങുന്നതിനിടെ സമീപത്ത് ഒരു വീട്ടമ്മ നടത്തുന്ന ചായക്കടയിലേക്ക് രാഹുലും നേതാക്കളുമെത്തുകയായിരുന്നു. കടയിൽനിന്ന് പക്കവടക്ക് പകരം എല്ലാവർക്കും ലഭിച്ചത് മുളകുബജിയായിരുന്നു.  

മോദിയുടെ പുതിയ ഇന്ത്യയിൽ െഎ.പി.എസെല്ലാം 'ഇന്ത്യൻ പക്കവട സർവിസ്' ആയി മാറിയെന്ന് തൊട്ടടുത്തിരുന്ന കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വരയോട് രാഹുൽ തമാശ പറയുകയും ചെയ്തു. ചായക്കാശായി തെൻറ  പോക്കറ്റിൽനിന്ന് 2000 രൂപയുടെ നോട്ടും രാഹുൽ കടക്കാരിക്ക് നൽകി. 

മൂന്നു ദിവസമായി ഉത്തര കർണാടക മേഖലയിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി ചൊവ്വാഴ്ച വൈകുന്നേരം ഡൽഹിക്ക് മടങ്ങും. കലബുറഗി, ബിദർ ജില്ലകളിലാണ് അവസാന ദിവസത്തെ പര്യടനം. തിങ്കളാഴ്ച രാത്രി കലബുറഗിയിലെ ക്വാജ ബന്തെ നവാസ് ദർഗയ സന്ദർശിച്ച രാഹുൽ ചൊവ്വാഴ്ച വീരശൈവരുടെ ആത്മീയ കേന്ദ്രമായ ബിദറിലെ ബസവ കല്യാൺ അനുഭവ മണ്ഡപയും സന്ദർശിക്കും. 

Tags:    
News Summary - Pakoda Party, Mosque Visit and Azan Break: A Day in Rahul Gandhi’s Karnataka Poll Campaign-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.