കർതാർപുർ ഇടനാഴി: പാകിസ്താൻ പുറത്തിറക്കിയ വിഡിയോ വിവാദത്തിൽ

ന്യൂഡൽഹി: കർതാർപുർ ഇടനാഴി പ്രഖ്യാപനത്തിന്‍റെ ഭാഗമായി പാകിസ്താൻ സർക്കാർ പുറത്തിറക്കിയ വിഡിയോ വിവാദ ത്തിൽ. ഖലിസ്ഥാൻ തീവ്രവാദികളായ ജർനൈൽ സിങ് ഭിദ്രൻവാല, മേജർ ജനറൽ ഷബേഗ് സിങ്, അംരിക് സിങ് ഖൽസ എന്നിവരുടെ ചിത്രങ്ങൾ വ ിഡിയോയിൽ കാണുന്നതാണ് വിവാദത്തിന് വഴിവെച്ചത്. 1984ൽ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ ബ്ലൂ സ്റ്റാർ ഒാപ്പറേഷ നിൽ മൂവരെയും വധിച്ചിരുന്നു.

അതേസമയം, ഗുരുദ്വാര ജനം അസ്താൻ, നാൻകാന സാഹിബ്, ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം എന്ന ിവ അടക്കം പാകിസ്താനിലെ വിവിധ ഗുരുദ്വാരകൾ സിഖ് തീർഥാടകർ സന്ദർശിക്കുന്നതും വിഡിയോയിലുണ്ട്. പ്രധാനമന്ത്രി ഇംറാ ൻ ഖാന്‍റെ പ്രത്യേക നിർദേശ പ്രകാരം പാക് വാർത്താവിനിമയ -പ്രക്ഷേപണ മന്ത്രാലയമാണ് വിഡിയോ തയാറാക്കിയത്.

ഗുരു നാനാക്കിന്‍റെ 550ാം ജന്മദിനം നവംബർ 12ന് ആഘോഷിക്കുന്നതിന് മുന്നോടിയായാണ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം നടക്കുന്നത്. ഇടനാഴിയുടെ പാകിസ്താനിലെ ഉദ്ഘാടനം നവംബർ ഒമ്പതിന് പ്രധാനമന്ത്രി ഇംറാൻ ഖാനാണ് നിർവഹിക്കുക. ഇന്ത്യയുടെ ഭാഗത്ത് തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിെൻറ ജന്മസ്ഥലമായ ഗുരുദാസ്പുരിൽ നിന്ന് നാലു മീറ്റർ അകലെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കർതാർപുരിലെ ദർബാർ സാഹിബ് ഗുരുദ്വാര. സിഖ് തീർഥാടകർക്ക് വിസയില്ലാതെ പാകിസ്താനിലെ കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ അവസരം ലഭിക്കും. വിസ വേണ്ടെങ്കിലും പാസ്പോർട്ട് കരുതണം.

ദിവസവും 5000 തീർഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാം. ഇവർ ഫീസിനത്തിൽ 20 ഡോളർ (ഏകദേശം 1419 രൂപ) നൽകണം. ഗുരുദ്വാര സന്ദർശിക്കുന്നവർ പരമാവധി 11,000 രൂപയും ഏഴ് കിലോ ബാഗേജും മാത്രമേ കൈയിൽ കരുതാൻ പാടുള്ളൂ. രാവിലെ യാത്ര പോകുന്നവർ വൈകീട്ട് തിരിച്ചെത്തണം.

Tags:    
News Summary - Pakistan Kartarpur Corridor opening video has Bhinderwale’s poster -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.