ഇസ്ലാമാബാദ്: ത്രിരാഷ്ട്ര സന്ദർശനത്തിനായുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിൻെറ വിമാനത്തിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചു. തിങ്കളാഴ്ച െഎസ്ലൻഡ്, സ്വിറ്റ്സർലൻഡ്, സ്ലൊവീനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ക്കായി രാഷ്ട്രപതിക്ക് വ്യോമപാത അനുവദിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. കശ്മീരിൻ െറ പ്രത്യേക പദവി റദ്ദാക്കിയ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നാണ് ഒരു രാജ്യത്തിെൻറ പ്രസിഡൻറിന് വ്യോമപാത നിഷേധിക്കാനുള്ള അസാധാരണ തീരുമാനമെടുത്തതെന്ന് പാക് വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു. ഇതിന് പ്രധാനമന്ത്രി ഇംറാൻ ഖാൻ അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഉഭയകക്ഷി വിഷയങ്ങളിൽ ഇന്ത്യയുടെ ‘സമീപകാല പെരുമാറ്റം’ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചുവെന്ന് ഖുറൈശി പറയുന്നു. ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ പാകിസ്താൻ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. പിന്നീട് ജൂലൈയിലാണ് വ്യോമപാത പാകിസ്താൻ പൂർണമായും തുറന്നുകൊടുത്തത്. വ്യോമപാത അടച്ചതോടെ വിമാനക്കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
കശ്മീരിൻെറ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ സാഹചര്യത്തിൽ വ്യോമപാത വീണ്ടും പൂർണമായും അടക്കണമെന്ന് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികളും ചില മന്ത്രിമാരും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെങ്കിലും രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താൻ തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കുകയാണെന്നാണ് സൂചന.
ത്രിരാഷ്ട്ര സന്ദർശനത്തിനിടെ, അവിടുത്തെ രാഷ്ട്രത്തലവന്മാരുമായി, അതിർത്തി കടന്നുള്ള തീവ്രവാദവും പുൽവാമ ആക്രമണവും അടക്കം ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രപതി ചർച്ച ചെയ്യും. ഇന്ത്യൻ രാഷ്ട്രപതിയുമായി നടത്തുന്ന ചർച്ചകളിൽ കശ്മീർ വിഷയമാകുമെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.