ഇസ്ലാമാബാദ്: പാകിസ്താനിൽ വിദേശകാര്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഡോ. സഫർ മിർസ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായി. നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇദ്ദേഹം മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ച പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും ചികിത്സയിലാണ്. കോവിഡിനെതിരായ സർക്കാർ തല നടപടികൾക്ക് നേതൃത്വം വഹിച്ചുവരുന്നത് ഡോ. മിർസയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാത്തതിനെതിരെ മന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനും രോഗം സ്ഥിരീകരിക്കുന്നത്. പാകിസ്താനിൽ 2,31,000 ത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,344 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,762 പേർ രാജ്യത്ത് ഇതുവരെ മരിച്ചു. ഇതിൽ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലാണ് രോഗം കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.