ചണ്ഡിഗഡ്: പവാർ കുമാറിെൻറ തൊഴിൽ സ്ഥലവും വീടും എല്ലാം അവിടെ തന്നെയായിരുന്നു. വാഹനങ്ങളുടെ നമ്പർ േപ്ലറ്റ ും മറ്റും എഴുതിയും വരച്ചും കുഞ്ഞുങ്ങളെ പോറ്റാനുള്ള വക അവിടെ നിന്ന് തന്നെയാണ് ഇത്രയും കാലം കണ്ടെത്തിയത്. കോവിഡ് പ്രതിരോധത്തിനായി രാജ്യം അടച്ച്പൂട്ടിയതോടെ മറ്റു പലരെയും പോലെ പവാർ കുമാറിെൻറ ഉപജീവന വഴിയും നിലച്ചു. ഒടുവിൽ പഞ്ച്കുള- ചണ്ഡിഗഡ് റോഡരികിലെ വീട്ടുചുമരിൽ ‘സഹായിക്കണം’ എന്ന് എഴുതി വെച്ചിരിക്കുകയാണ് അദ്ദേഹം.
‘ലോക്ഡൗൺ തുടങ്ങിയതിന് ശേഷം എനിക്ക് തൊഴിലില്ല. ഞാനെങ്ങനെയാണ് കുട്ടികളെ പോറ്റുക. അധികൃതർ ഒന്നും ചെയ്യുന്നില്ല. ഒരു പാക്കറ്റ് ധാന്യപ്പൊടിയാണ് ഞങ്ങൾക്ക് ആകെ കിട്ടിയത്. അതുകൊണ്ട് എങ്ങനെയാണ് വിശപ്പടക്കുക. പാചകം ചെയ്യാൻ ഗ്യാസ് പോലുമില്ല’.. പവാർ കുമാർ പറയുന്നു.
രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ മാർച്ച് 25നാണ് തുടങ്ങിയയത്. താഴ്ന്ന വേതനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികളും ദിവസക്കൂലിക്കാരും രാജ്യം അടച്ചു പൂട്ടിയതോടെ വലിയ ദുരിതം ആണ് അനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.