ചെന്നൈ: മംഗളൂരുവിൽ രണ്ട് പേരുടെ കൊലപാതകത്തിന് കാരണമായ പൊലീസ് വെടിവെപ്പിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയാണ് വെടിവെപ്പിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. തോക്കുകൾക്ക് തോക്ക് കൊണ്ട് തന്നെയാവും മറുപടി നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് ആളുകളെ കൊല്ലാനാണ് അവർ വന്നത്. പൊലീസിന് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. വെടിവെക്കുക മാത്രമായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്ന ഏക പോംവഴി. രാജ്യം മുഴുവൻ കത്തിക്കുകയാണ് പ്രക്ഷോഭകാരികൾ. പൊലീസുകാരെയും പ്രക്ഷോഭകാരികൾ ആക്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമാകാതെ ക്രിസ്തുമസ് അവധി ദിനങ്ങൾ യുവാക്കൾ ആഘോഷിക്കണമെന്നും രാജ ആവശ്യെപ്പട്ടു.
മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ ജലീൽ, നൗഷിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് ഡി.എം.കെക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് എച്ച്. രാജ ചെന്നൈ പൊലീസിന് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.