ഇനി ഈ ശബ്ദം അടിച്ചമർത്താനാവില്ല; കേന്ദ്രത്തിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ, കാർഷിക നിയമം തുടങ്ങിയവയിൽ കേന്ദ്രസർക്കാറിനെതിരായ പോരാട്ടം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഒത്തുചേരൽ. പ്രക്ഷോഭ പരിപാടികൾ ഒറ്റക്കെട്ടായി ആസൂത്രണം ചെയ്യുകയായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നിന്‍റെ ലക്ഷ്യം. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച പ്രഭാതവിരുന്നിൽ 100 കോൺഗ്രസ് എം.പിമാർ ഉൾപ്പെടെ വിവിധ നേതാക്കൾ പെങ്കടുത്തു. 

എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒത്തുചേരൽ പ്രതിേഷധങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള ശബ്ദം കൂടുതൽ ശക്തി നൽകും. ഇൗ ശബ്ദം അടിച്ചമർത്താൻ ബി.ജെ.പിക്കും ആർ.എസ്.എസിനും പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആദ്യമായി തൃണമൂൽ കോൺഗ്രസും പങ്കുചേർന്നുവെന്നതാണ് പ്രധാന പ്രത്യേകത. മുൻ യോഗങ്ങളിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നിരുന്നു.

ജെ.എം.എം, ജെ.കെ.എൻ.സി, മുസ്ലിം ലീഗ്, ആർ.എസ്.പി, കെ.സി.എം നേതാക്കൾക്കൊപ്പം എൻ.സി.പി, ശിവസേന, സി.പി.എം, സി.പി.ഐ, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. അതേസമയം, ബി.എസ്.പി, ആം ആദ്മി പാർട്ടി നേതാക്കൾ യോഗത്തിൽനിന്ന് വിട്ടുനിന്നു.

രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അധീർ രജ്ഞൻ ചൗധരി, കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് തുടങ്ങിയവരും പ്രഭാത വിരുന്നിൽ പെങ്കടുത്തിരുന്നു.

കൂടാതെ തൃണമൂൽ കോൺഗ്രസിന്‍റെ മഹുവ മൊയ്ത്ര, എൻ.സി.പിയുടെ സുപ്രിയ സൂലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡി.എം.കെയുടെ കനിമൊഴി തുടങ്ങിയവരും സംബന്ധിച്ചു.

പെഗസസ് വിഷയം കത്തിപ്പടരുന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടികളുടെ ഒത്തുചേരലെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Opposition gathers for breakfast meet on Pegasus row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.