ദലിതരുടെയും ആദിവാസികളുടെയും ഒ.ബി.സിക്കാരുടെയും യഥാർഥ കണക്കെടുത്താൽ രാജ്യം മാറും- രാഹുൽ ഗാന്ധി

റായ്പൂർ: ദലിതരുടെയും ആദിവാസികളുടെയും ഒ.ബി.സിക്കാരുടെയും യഥാർഥ കണക്കെടുത്താൽ രാജ്യം എന്നന്നേക്കുമായി മാറുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഛത്തീസ്ഗഢിലെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

"മോദി ജി 12000 കോടി രൂപയുടെ വിമാനത്തിൽ പറക്കുകയും ദിവസവും പുതിയ വസ്ത്രം ധരിക്കുകയും ചെയ്യുന്നു. ഒ.ബി.സി എന്ന വാക്ക് ഉപയോഗിച്ചാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഒ.ബി.സികൾക്ക് അവകാശങ്ങൾ നൽകേണ്ട സമയമാകുമ്പോൾ ഒ.ബി.സി ഇല്ലെന്നും ദരിദ്രർ മാത്രമാണ് ഇന്ത്യയിലെ ഒരേയൊരു ജാതിയാണെന്നും അദ്ദേഹം പറയുന്നു"- രാഹുൽ ഗാന്ധി പറഞ്ഞു.

എത്ര ഒ.ബി.സികൾ ഉണ്ടെന്ന് കണ്ടെത്തുമെന്നും നരേന്ദ്രമോദി ജാതി സെൻസസ് നടത്തിയാലും ഇല്ലെങ്കിലും ഛത്തീസ്ഗഢിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുന്ന ദിവസം ജാതി സർവേ തുടങ്ങുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്ന ദിവസത്തെ ആദ്യ തീരുമാനം ജാതി സെൻസസ് ആയിരിക്കുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വിപ്ലവകരമായ തീരുമാനമായിരിക്കുമതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് സർക്കാരുകൾ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അദാനിയെപ്പോലുള്ള വൻകിട വ്യവസായികളുടെ കടങ്ങൾ എഴുതിത്തള്ളുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Tags:    
News Summary - Once OBCs, Dalits and tribals learn about their actual population, country will change: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.