ന്യൂഡൽഹി: എൻ.ആർ.സി നടപ്പാക്കുന്നതിെൻറ ആദ്യപടിയാണ് ജനസംഖ്യ രജിസ്റ്ററെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.നിലവിൽ, എൻ.പി.ആറുമായി മുന്നോട്ടുപോകില്ലെന്ന് കേരള, ബംഗാൾ മുഖ്യമന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. എൻ.പി.ആറിെൻറ ഭാഗമായി ആളുകൾ മാതാപിതാക്കളുടെ ജനന തീയതിയും ജന്മസ്ഥലവും വ്യക്തമാക്കണം. മറ്റ് 21 വിവരങ്ങൾകൂടി നൽകേണ്ടതുണ്ട്. 2010ലെ എൻ.പി.ആർ പ്രക്രിയയിൽ ഇല്ലാതിരുന്ന പല വിവരങ്ങളും പുതിയ പ്രക്രിയയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
2003ൽ വാജ്പേയ് സർക്കാറിെൻറ കാലത്ത് പൗരത്വനിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയും തുടർന്ന് പുറപ്പെടുവിച്ച ചട്ടങ്ങളിലൂടെയും എൻ.ആർ.സി തയാറാക്കുന്നത് ദേശീയ ജനസംഖ്യ രജിസ്റ്ററിനെ ആധാരമാക്കിയാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എൻ.പി.ആർ പ്രക്രിയയിലൂടെ വിവരശേഖരണം നടത്തി രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വ പദവി പരിശോധിച്ച് ഇന്ത്യൻ പൗരന്മാരുടെ ഒരു ദേശീയ രജിസ്റ്ററിന് രൂപംനൽകാൻ കേന്ദ്രം തീരുമാനിച്ചതായാണ് മന്ത്രി അന്ന് മറുപടി നൽകിയത്. പ്രധാനമന്ത്രി മോദി എന്തെല്ലാം നുണകൾ പറഞ്ഞാലും എൻ.ആർ.സിക്ക് അടിത്തറയൊരുക്കാനാണ് എൻ.പി.ആർ എന്നത് വ്യക്തമാണെന്നും പി.ബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.