ബംഗളൂരു: ലോക്ക്ഡൗണിൽ കോളജിൽ ഒാൺലൈൻ ക്ലാസ് ആരംഭിച്ചതോടെ സിർസി സ്വദേശി ശ്രീറാം ഹെഗ്ഡെ മിക്ക സമയത്തും മരത്തിലാണ്. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ മൊബൈൽഫോണിന് റേഞ്ച് തേടിയാണ് മരമുകളിലെത്തിയത്. ഉജിരെ എസ്.ഡി.എം കോളജ് വിദ്യാർഥിയാണ് ശ്രീരാം.
കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ എല്ലാ വിദ്യാർഥികളെയും കോളജ് അധികൃതർ നാട്ടിലേക്കയച്ചിരുന്നു. അക്കാദമിക് വർഷത്തിൽ ബാക്കിയുള്ള ക്ലാസുകളെല്ലാം ഒാൺലൈൻവഴിയാക്കുകയും ചെയ്തു. എന്നാൽ, സിർസിയിൽ ശ്രീരാമിെൻറ ഗ്രാമത്തിൽ ഫോണിന് റേഞ്ച് ഇല്ലാതിരുന്നത് പ്രയാസത്തിലാക്കി. ഇതോടെ റേഞ്ച് തേടി അലച്ചിലായി.
വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ ഒരിടത്ത് റേഞ്ച് കണ്ടെത്തി. പരീക്ഷണത്തിനായി തൊട്ടടുത്ത മരത്തിന് മുകളിൽ കയറിയപ്പോൾ നെറ്റ്വർക്ക് ശരിയായി. ഇതോടെ എല്ലാ ദിവസവും ക്ലാസ് സമയമാവുേമ്പാൾ മരക്കൊമ്പിൽ കയറും. ശ്രീറാമിെൻറ പഠനസാഹസത്തെ കുറിച്ച് അറിഞ്ഞതോടെ കോളജ് അധികൃതർ അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.