ന്യൂഡൽഹി: സി.ബി.െഎ മുൻ മേധാവി അലോക് വർമക്കെതിരായ അഴിമതി ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ജസ്റ്റിസ് എ.കെ പട്നായിക്. സുപ്രീംകോടതി മുൻ ജഡ്ജിയായ എ.കെ പട്നായിക്കാണ് അലോക് വർമക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തിയ അന്വേഷണത്തിെൻറ മേൽ നോട്ടം വഹിച്ചത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള പാനൽ അലോക് വർമയെ നീക്കിയ നടപടി ധ്രുതഗതിയിൽ വേണ്ടത്ര ആലോചിക്കാതെ നടപ്പിലാക്കിയ തീരുമാനമാണ്. സി.വി.സിയുടെ കണ്ടെത്തൽ തേൻറതല്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.െഎ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ പരാതി മാത്രം അടിസ്ഥാനമാക്കിയായിരുന്നു അലോക് വർമക്കെതിരായ അന്വേഷണം നടന്നത്. തനിക്ക് ലഭിച്ച സി.വി.സി റിപ്പോർട്ടിൽ രാകേഷ് അസ്താന ഒപ്പുവെച്ചിരുന്നെന്നും എന്നാൽ തെൻറ സാന്നിധ്യത്തിലല്ല ഒപ്പിട്ടത് എന്നും പട്നായിക് കൂട്ടിച്ചേർത്തു.
അലോക് വർമ ആദ്യം നിർബന്ധിത അവധിയിൽ പ്രവേശിക്കുകയും പിന്നീട് കോടതി വിധിയിലൂടെ സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ സ്ഥലം മാറ്റിക്കൊണ്ട് ഉന്നതാധികാര സമിതി തീരുമാനം വന്നു. എന്നാൽ പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച വർമ സർവ്വീസിൽ നിന്ന് രാജിവെക്കുകയായിരുന്നു. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും തന്നെ സ്ഥാനത്തു നിന്ന് മാറ്റുന്നതിനുവേണ്ടി നടന്ന നാടകങ്ങളാണ് ഇതെല്ലാമെന്നും ആരോപിച്ചുകൊണ്ടാണ് അദ്ദേഹം രാജി വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.