ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ വരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവകാല സീസണ് ശേഷം ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. നേരത്തെ കോവിഡിൻെറ ഹോട്ട്സ്പോട്ടുകളായ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
ലോക്ഡൗൺ കോവിഡിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധ മാർഗമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആരോഗ്യരംഗത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് കോവിഡിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. മാർക്കറ്റിലെ തിരക്ക് കുറക്കാനുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും സിസോദിയ വ്യക്തമാക്കി.
ഉത്സവകാല സീസൺ അവസാനിച്ചതോടെയാണ് ഡൽഹിയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായതെന്നാണ് ആരോവകുപ്പിൻെറ വിശദീകരണം. ഡൽഹിയിൽ തിങ്കളാഴ്ച 3,797 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.