ന്യൂഡല്‍ഹി: കോവിഡ് ദുരന്തമുണ്ടായ സ്ഥിതിക്ക് അതിനെ നേരിടാന്‍ ഇനി ദേശീയ രൂപരേഖ ആവശ്യമില്ലെന്നും കോവിഡ് ദുരിതാശ്വാസത്തിന് മിനിമം മാനദണ്ഡങ്ങള്‍ നിര്‍ണയിക്കേണ്ടതില്ലെന്നും സുപ്രീംകോടതി. കോവിഡ് 19നെ തുടര്‍ന്നുണ്ടായ സാഹചര്യം നേരിടുന്നതിന് ദേശീയ രൂപരേഖ സമര്‍പ്പിക്കണമെന്ന് ഹരജി സമര്‍പ്പിച്ച സന്നദ്ധ സംഘടന, പൊതുതാല്പര്യ വ്യവഹാര കേന്ദ്രം ബോധിപ്പിച്ചിരുന്നു. പി.എം കെയേഴ്സ് ഫണ്ടിെൻറ ഹരജിക്കൊപ്പം പരിഗണിച്ച ഇതും ബന്ധപ്പെട്ട മറ്റു ഹരജികളും സുപ്രീംകോടതി തള്ളി.
ഒരു ദുരന്തമുണ്ടായശേഷം അതിനെ നേരിടാന്‍ ദേശീയ രൂപരേഖ വേണമെന്നു പറയുന്നത് മനസ്സിലാക്കാനാവുന്നില്ലെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു. ദുരന്തം സംഭവിക്കുന്നതിനു മുമ്പാണ് ദേശീയ പദ്ധതിയുണ്ടാക്കേണ്ടത്. അതിനാല്‍ കോവിഡിനെ നേരിടാന്‍ പുതിയ ദേശീയ ദുരന്തനിവാരണ രൂപരേഖ വിജ്ഞാപനം ചെയ്യുകയോ നടപ്പാക്കുകയോ ചേയ്യേണ്ട ആവശ്യമില്ല. 2005ലെ നിയമത്തിലെ 12ാം വകുപ്പു പ്രകാരം ദുരിതാശ്വാസത്തിെൻറ മിനിമം മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. കോവിഡ് 19 മഹാമാരി വരുന്നതിന് മുമ്പേ ദുരിതാശ്വാസത്തിന് മിനിമം മാനദണ്ഡമുണ്ടാക്കിയതിനാല് അത് മതിയെന്നും പുതുതായി മാനദണ്ഡങ്ങള്‍ വേണമെന്ന് 12ാം വകുപ്പ് അര്‍ഥമാക്കുന്നില്ലെന്നും സുപ്രീംകോടതി വിധിച്ചു.
മാര്‍ച്ച് 28നാണ് പി.എം കെയേഴ്സ് ഫണ്ട് (പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ്) തുടങ്ങിയത്. 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ഭരണഘടനാപരമായി സൃഷ്ടിച്ച് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ ഓഡിറ്റ് നടത്തുന്ന എന്‍.ഡി.ആര്.എഫിനെ മറികടന്നുണ്ടാക്കിയതാണ് പി.എം കെയേഴ്സ് ഫണ്ട് എന്നായിരുന്നു ഹരജിക്കാരുടെ അഭിഭാഷകന് ദുഷ്യന്ത് ദവെ ബോധിപ്പിച്ചത്. നിയമത്തിലെ 46ാം വകുപ്പിെൻറ ലംഘനമാണിതെന്നും ദവെ വാദിച്ചു. അതേസമയം, സ്വകാര്യ ഓഡിറ്റര്‍മാരാണ് പി.എം കെയേഴ്സ് ഓഡിറ്റ് ചെയ്യുന്നത്. കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്) പ്രകാരമുള്ള സംഭാവനകള്‍ക്ക് പി.എം കെയേഴ്സ് ഫണ്ടിന് അര്‍ഹതയുണ്ടെന്നു വന്നതോടെ കോര്‍പറേറ്റുകള്‍ ആരും ഇനി എന്‍.ഡി.ആര്.എഫിലേക്ക് സംഭാവന നല്‍കില്ലെന്ന് കപില്‍ സിബലും ബോധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.