ന്യൂഡൽഹി: ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) പുതുക്കുമ്പോൾ ഒരു രേഖയും ശേഖരിക്കില്ലെന്നും ആധാർ നമ്പർ നൽകുന്നത് സ ്വമേധയാ ആണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ജനസംഖ്യ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് ആശങ്കയുള്ള സംസ്ഥാന ങ്ങളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. ദേശീയ ജനസംഖ്യ പട്ടിക പുതുക്കുന്ന സമയത്ത് ഓരോ കുടുംബത്തിൻറയും വ്യക്തിയുടെയും അംഗസംഖ്യ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും നൽകാനുള്ള നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്. പട്ടിക പുതുക്കുന്ന വേളയിൽ പൗരത്വത്തിൽ സംശയമുള്ളവരുടെ രേഖ പരിശോധിക്കുകയില്ല. രേഖകളൊന്നും ശേഖരിക്കുന്നില്ലെന്നും ജനങ്ങൾ അവരുടെ അറിവിലും വിശ്വാസത്തിലും പെട്ട കാര്യങ്ങൾ നൽകിയാൽ മതിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
2020 ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെ ജനസംഖ്യ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.