ജുഡീഷ്യൽ നിയമനകമീഷൻ: ധിറുതിപിടിച്ച് വാദം കേൾക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം(എൻ.ജെ.എ.സി) റദ്ദാക്കിയ 2015ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ എന്ന് തുടർവാദം കേൾക്കുമെന്ന് വ്യക്തമാക്കാൻ സുപ്രീംകോടതി തയാറായില്ല. ജഡ്ജിമാരുടെ നിയമനം ജഡ്ജിമാർ അടങ്ങിയ കൊളീജിയംതന്നെ തീരുമാനിക്കുന്ന സംവിധാനത്തിലേക്ക് വീണ്ടും രാജ്യം മാറിയത് അന്നത്തെ അഞ്ചംഗ ഭരണഘടനബെഞ്ചിെൻറ വിധിയോടെയായിരുന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് മറ്റ് പ്രധാനപ്പെട്ട കേസുകൾ പരിഗണിക്കാനുണ്ടെന്നും എൻ.ജെ.എ.സി പുനരുജ്ജീവിപ്പിക്കണമെന്ന ഹരജിയിൽ വാദം കേൾക്കാൻ തിരക്ക് വേണ്ടെന്നും വ്യക്തമാക്കിയത്. നീതിന്യായ സുതാര്യതക്കും പരിഷ്കരണത്തിനും വേണ്ടിയുള്ള അഭിഭാഷകകൂട്ടായ്മ സമർപ്പിച്ച ഹരജിയിൽ അഭിഭാഷകൻ മാത്യൂസ് ജെ. നെടുംപാറയാണ് അടിയന്തര വാദം കേൾക്കാൻ ആവശ്യപ്പെട്ടത്. എൻ.ജെ.എ.സി റദ്ദാക്കിയ സുപ്രീംകോടതിവിധി ഭരണഘടന വിരുദ്ധമാണെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. 

തെൻറ വാദം അവതരിപ്പിക്കുന്നതിനിടെ മാത്യൂസ് നെടുംപാറയുടെ ശബ്ദം കൂടിയപ്പോൾ ‘‘ഒച്ചവെക്കേണ്ട, ആരും ശബ്ദം  ഉയർത്തേണ്ടതില്ല, ശബ്ദം കുറച്ച് സംസാരിക്കൂ, നിങ്ങൾ നിയമവാദമാണ് നടത്തുന്നത്’’ എന്ന് ബെഞ്ച് പറഞ്ഞു. തുടർന്ന്  ഉച്ചത്തിൽ സംസാരിച്ചതിന് അഭിഭാഷകൻ മാപ്പപേക്ഷിച്ചു. എൻ.ജെ.എ.സി നിയമവും 99ാം ഭരണഘടന ഭേദഗതിനിയമം 2014ഉം ഭരണഘടന വിരുദ്ധവും അസാധുവുമാണെന്ന് 2015 ഒക്ടോബറിൽ അഞ്ചംഗ ഭരണഘടനബെഞ്ചിലെ നാല് ജഡ്ജിമാർ നിലപാടെടുത്തിപ്പോൾ ജസ്റ്റിസ് ചെലമേശ്വർ ഭരണഘടന ഭേദഗതി നിയമത്തിെൻറ സാധുത ഉയർത്തിപ്പിടിച്ചിരുന്നു. 

Tags:    
News Summary - NJAC review: SC refuses specific date for hearing plea- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.