മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് 12,700 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ രത്നവ്യാപാരികളായ നീരവ് മോദിക്കും അമ്മാവന് മെഹുല്‍ ചോക്സിക്കും എതിരെ പ്രത്യേക കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചു.
എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) അപേക്ഷ അംഗീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എല്‍.എ നിയമ കോടതി ജഡ്ജി എം.എസ്. അസ്മിയാണ് ശനിയാഴ്ച വാറൻറ് പുറപ്പെടുവിച്ചത്.
സി.ബി.ഐ, ഇ.ഡി അടക്കം ഏഴ് കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കും മുമ്പ് ഇരുവരും നാടുവിടുകയായിരുന്നു.
ഫെബ്രുവരി 14 നാണ് വായ്പതട്ടിപ്പ് വെളിച്ചത്താകുന്നത്. ഇരുവര്‍ക്കും മൂന്ന് തവണ സമന്‍സ് അയച്ചെങ്കിലും ചോദ്യംചെയ്യലിന് എത്തുകേയാ പ്രതികരിക്കുകേയാ ചെയ്തില്ലെന്ന് എൻഫോഴ്സ്മെൻറ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യമില്ലാ വാറൻറ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അേതസമയം, തെൻറ പാസ്പോർട്ട് സര്‍ക്കാര്‍ റദ്ദാക്കിയതും വിദേശത്തെ വ്യാപാര തിരക്കും ചൂണ്ടിക്കാട്ടി നീരവ് മോദി ഇ.ഡിക്ക് മെയില്‍ അയച്ചതായി അവകാശപ്പെട്ടിരുന്നു.
ഇ.ഡിക്കെതിരെ നീരവ് മോദി ഹൈകോടതിയിലേക്ക്
ന്യൂഡൽഹി: നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പെട്ടന്നാണ് തനിക്കെതിരെ നടപടിയെടുത്തത്. തെൻറ മറുപടിക്ക് അവർ കാത്തുനിന്നില്ല. തനിക്ക് നിയമത്തിെൻറ പരിരക്ഷ പോലും ലഭിച്ചില്ലെന്നും നീരവ് മോദി പ്രതികരിച്ചു.
വിദേശകാര്യ മന്ത്രാലയം തെൻറ പാസ്പോർട്ട് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഹാജരാകാനും അറിയിച്ചു. എന്നാൽ ഇതിെൻറ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്പോർട്ട് സസ്പെൻഡ് ചെയ്ത തീരുമാനം റദ്ദാക്കിയതായി അറിയിച്ചുവെന്നും നീരവ് മോദി കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.