ഫറൂഖാബാദ് (യു.പി): യുവതി പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ നവജാത ശിശുവിനെ സ്വകാര ്യ ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിൽ കയറിയ തെരുവുനായ് കടിച്ചുകൊന്നു. ഉത്തർപ്രദേ ശിലെ ഫറൂഖാബാദ് ആകാശ് ഗംഗ ആശുപത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. തിങ്കളാഴ്ച രാ വിലെയാണ് പ്രസവവേദനയെ തുടർന്ന് കുഞ്ഞിെൻറ മാതാവ് കാഞ്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം സുഖപ്രസവമായിരിക്കുമെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചതെന്ന് യുവതിയുടെ ഭർത്താവ് രവികുമാർ പറഞ്ഞു. എന്നാൽ, പിന്നീട് പ്രസവം സിസേറിയനായിരിക്കുമെന്നാണ് പറഞ്ഞത്. ഇതേ തുടർന്നാണ് ഓപറേഷൻ തിയറ്ററിലേക്കു മാറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കുഞ്ഞിനെ കണ്ടിട്ടില്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും യുവതി ആരോപിച്ചു. കുട്ടിയുടെ പിതാവിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.
അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അനിൽകുമാർ മിശ്ര പറഞ്ഞു. തിങ്കളാഴ്ച രാത്രി സ്ഥലത്തെത്തിയ ജില്ല മജിസ്ട്രേറ്റ് ആശുപത്രി പൂട്ടി സീൽചെയ്തു. എന്നാൽ, ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.