ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേത്തിയിൽ ചരിത്ര വിജയം നേടിയ സ്മൃതി ഇറാനി വോട്ടർമാർക്ക് നന്ദി പറഞ്ഞു. ‘അമേത്തിക്ക് പുതിയ പ്രഭാതം എന്നതാണ് പ്രതിജ്ഞ. നിങ്ങൾ വികസനത്ത ിൽ വിശ്വസിച്ചു. അമേത്തിക്ക് നന്ദി’ -സ്മൃതി ഇറാനി പറഞ്ഞു.
55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അമേത്തിയിൽ വിജയിച്ചത്. ഇതോടെ യു.പിയിലെ 80 സീറ്റുകളിൽ സോണിയ ഗാന്ധിയുെട റായ്ബറേലി മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.
അമേത്തിയും റായ്ബറേലിയും കോൺഗ്രസ് കുടുംബത്തിൻെറ കോട്ടയാണ്. കഴിഞ്ഞ 15 വർഷമായി അമേത്തിയുെട എം.പിയായിരുന്നു രാഹുൽ. 2014ൽ സ്മൃതി ഇറാനി രാഹുലിനെതിരെ അമേത്തിയിൽ മത്സരിച്ച് പരാജയപ്പെട്ടുവെങ്കിലും ഭൂരിപക്ഷം മൂന്നിൽ നിന്ന് ഒരു ലക്ഷമാക്കി കുറക്കാൻ സാധിച്ചിരുന്നു.
വിജയവാർത്ത വന്ന ഉടൻ ‘അസാധ്യമായത് നേടാനാകില്ലെന്ന് ആരാണ് പറഞ്ഞത്?’ എന്നായിരുന്നു സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. സ്മൃതി ഇറാനി അമേത്തിയിലെ ജനങ്ങളുടെ വിശ്വാസം കാത്തു സുക്ഷിക്കുമെന്ന് കരുതുന്നതായും അമേത്തിയോട് സ്നേഹത്തിൻെറ കരുതലുണ്ടാകണമെന്നും രാഹുലും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.