ന്യൂഡൽഹി: ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ അഖിലേന്ത്യ നീറ്റ് പി.ജി പരീക്ഷയുടെ യോഗ്യത മാർക്ക് പരിധി കുറച്ചു. ഓരോ വിഭാഗത്തിലും 7.5 ശതമാനമാണ് കുറച്ചത്. ജനറൽ വിഭാഗത്തിന് 50 ശതമാനവും ഭിന്നശേഷിക്കാർക്ക് 45 ശതമാനവും ഒ.ബി.സി/പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 40 ശതമാനവുമാണ് നിലവിൽ യോഗ്യത നേടുന്നതിനായി നിശ്ചയിച്ചിരുന്നത്. ഇത് യഥാക്രമം 42.5 ശതമാനം, 37.5 ശതമാനം, 32 ശതമാനം എന്നിങ്ങനെയാണ് കുറച്ചത്.
യോഗ്യത മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം കുറവായ സാഹചര്യത്തിലാണ് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുമായി ആലോചിച്ച് ഈ വർഷത്തേക്ക് മാർക്ക് കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മാർക്ക് പരിധി കുറക്കണമെന്ന് സംസ്ഥാന സർക്കാറുകളും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.