ചെന്നൈ: അന്യസംസ്ഥാനങ്ങളിലേക്ക് നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റിയതിനെതിരായ പ്രതിഷേധങ്ങൾക്കിടെ എറണാകുളത്ത് വിദ്യാർഥിയുടെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞത് ഒച്ചപ്പാടായി. എറണാകുളം തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ നീറ്റ് പരീക്ഷയെഴുതിയ കസ്തൂരി മഹാലിംഗത്തിെൻറ പിതാവ് തിരുവാരൂർ തിരുത്തുറപൂണ്ടി വിളക്കുടി കൃഷ്ണസാമി(47) ആണ് മരിച്ചത്. തിരുത്തുറപൂണ്ടി പെരുകവാഴ്ന്താൻ ഗ്രാമത്തിലെ സർക്കാർ ലൈബ്രേററിയനാണ് കൃഷ്ണസാമി. രായൻനല്ലൂർ പഞ്ചായത്ത് പ്രൈമറി സ്കൂളിലെ ഹെഡ്മിസ്ട്രസാണ് ഭാര്യ ഭാരതി മഹാദേവി. ഇവരുടെ ഏകമകനാണ് കസ്തൂരി മഹാലിംഗം.
സംഭവമറിഞ്ഞയുടൻ തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ കേരള സർക്കാറുമായി ബന്ധപ്പെട്ടു. മൂന്നു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൃഷ്ണസാമിയുടെ ഭാര്യ ഭാരതി മഹാദേവിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. വിദ്യാർഥിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത് തമിഴകത്തിലെ നീറ്റ് പ്രക്ഷോഭ പരിപാടികളുടെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്.
തിരുവാരൂർ ജില്ലയിലെ 174 േപരാണ് പരീക്ഷയെഴുതിയത്. ഇതിൽ രണ്ടുപേെര മാത്രമാണ് എറണാകുളത്തെ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇതിൽ ഒരാളാണ് കസ്തൂരിമഹാലിംഗം. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. വൈക്കോ തുടങ്ങിയ നേതാക്കളും സംഭവത്തിൽ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.