ന്യൂഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ്, ഉത്തരഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന നാരായൺ ദത്ത് തിവാരിയുടെ (എൻ.ഡി. തിവാരി) മൃതദേഹം ശനിയാഴ്ച ഉത്തർപ്രദേശിലെത്തിക്കും. ഞായറാഴ്ച ഉത്തരഖണ്ഡിലാണ് സംസ്കാരം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.50നായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. രോഗബാധിതനായി ഡൽഹിയിലെ ആശുപത്രിയിൽ കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ ചികിത്സയിലായിരുന്നു. വൃക്കയിൽ അണുബാധയും രക്തസമ്മർദം പെെട്ടന്ന് കുറഞ്ഞതുമാണ് മരണകാരണം. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക നേതാവായ തിവാരിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, അഹ്മദ് പേട്ടൽ, ഗുലാം നബി ആസാദ് മറ്റു മുതിർന്ന നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഇഷ്ടക്കാരനായ തിവാരി ദേശീയരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കാലമുണ്ടായിരുന്നു. 1986-87 കാലത്ത് രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയും 1987-88 കാലത്ത് ധനമന്ത്രിയുമായ തിവാരി 2007-2009ൽ ആന്ധ്രപ്രദേശ് ഗവര്‍ണറുമായി. മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ തിവാരി ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരഖണ്ഡ് രൂപവത്കരിച്ചപ്പോള്‍ അവിെടയും മുഖ്യമന്ത്രി പദവി വഹിച്ചു. 1976-77, 1984-85, 1988-89 കാലത്താണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായത്. 2002 മുതല്‍ 2007വരെയാണ് ഉത്തരഖണ്ഡ് മുഖ്യമന്ത്രിയായത്.
2009ല്‍ 86ാം വയസ്സില്‍ ആന്ധ്രപ്രദേശ് ഗവര്‍ണറായി. ലൈംഗികാപവാദം ഉയർന്നതിനെ തുടർന്ന് സ്ഥാനം രാജിവെേക്കണ്ടി വന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കത്തെതുടര്ന്ന് അര്ജുന് സിങ്ങിനൊപ്പം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് (തിവാരി) രൂപവത്ക്കരിച്ചു. പിന്നീട്, സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോഴാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. മൃതദേഹം ശനിയാഴ്ച ലഖ്നോവിലെത്തിച്ച് വിധാൻ ഭവനിൽ പൊതുദർശനത്തിന് വെക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.