ചക്രധർപുർ (ഝാർഖണ്ഡ്): ഏറെ വിവാദമായ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) 2024നകം രാജ്യത്ത് മുഴുവൻ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡൻറുമായ അമിത് ഷാ. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിയുകയും നാടുകടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയാണ് പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾ മറികടന്നും എൻ.ആർ.സി നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്. പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് കാരണം എൻ.ആർ.സി ആണെന്ന ബി.ജെ.പി സംസ്ഥാന നേതാക്കളുടെ അഭിപ്രായവും തള്ളിയാണ് അമിത് ഷായുടെ പ്രഖ്യാപനം.
‘രാഹുൽ ബാബ (കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി) പറയുന്നത് അവരെ പുറന്തള്ളരുതെന്നാണ്. അവർ എവിടെ പോകുമെന്നും എന്തു ഭക്ഷിക്കുമെന്നും ചോദിക്കുന്നു. എന്നാൽ, രാജ്യം 2024 തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും മുമ്പ് മുഴുവൻ അനധികൃത താമസക്കാരെയും പുറന്തള്ളുമെന്ന് ഞാൻ ഉറപ്പുനൽകുന്നു’ -അമിത് ഷാ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.