ന്യൂഡൽഹി: മുഗൾ മസ്ജിദിലെ നമസ്കാരം തടഞ്ഞതുമായി ബന്ധപ്പെട്ട് ഡൽഹി വഖഫ് ബോർഡ് നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന്റെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും(എ.എസ്.ഐ) മറുപടി തേടി. വിഷയത്തിൽ വേഗം തീർപ്പു കൽപ്പിക്കണമെന്ന് സുപ്രീംകോടതി ഹൈകോടതിയോട് നിർദേശിച്ചിരുന്നു. കേസിൽ ഏപ്രിൽ 27ന് വാദം കേൾക്കും.
മുഗൾ മസ്ജിദിൽ നിന്ന് നമസ്കരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ നോട്ടീസ് പോലും നൽകാതെ 2022 മേയ് 13 മുതൽ പൂർണമായി തടഞ്ഞുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞവർഷം പരാതിക്കാർ ഹൈകോടതിയെ സമീപിച്ചത്.
കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും കോടതിയിൽ സമർപ്പിച്ചിരുന്നു. കുതുബ്മീനാറിനടുത്തുള്ള സംരക്ഷിത മേഖലയിലായതിനാൽ മുഗൾ മസ്ജിദിൽ നമസ്കാരം അനുവദിക്കാനാവില്ലെന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.