ന്യൂഡല്‍ഹി: എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തെ തുടര്‍ന്ന് കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടത്തെണമെന്ന് ശശി തരൂര്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
സര്‍വകലാശാലയും പൊലീസും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുകയാണ്. അന്വേഷണം ഊര്‍ജിതമാക്കി നജീബിനെ എത്രയും പെട്ടെന്ന് കണ്ടത്തെണം. വിദ്യാര്‍ഥികള്‍ക്ക് കാമ്പസുകളില്‍ സുരക്ഷ ഉറപ്പുവരുത്തുകയും അവര്‍ക്ക് സംസാരിക്കാനും ചിന്തിക്കാനും പ്രതികരിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും വേണമെന്ന് ശ്രദ്ധക്ഷണിക്കല്‍ നോട്ടീസില്‍ തരൂര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.