ജയ്ശ്രീറാം വിളിക്കാൻ 25 തവണ മുസ്ലിമിൻെറ മുഖത്തടിച്ച് പതിനെട്ടുകാരൻ

ജയ്പൂർ: ജയ്ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് 45കാരനെ കൗമാരക്കാരൻ മർദിക്കുന്നതിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മുഹമ്മദ് സാലിം എന്നയാൾക്കാണ് മർദനമേറ്റത്. വിനയ് മീന എന്നു പതിനെട്ടുകാരനാണ് കൃത്യം നടത്തിയത്. വിഡിയോ റെക്കോർഡ് ചെയ്തതും പ്രചരിപ്പിച്ചതും ഇയാൾ തന്നെയാണ്.

മൂന്ന് മിനുട്ട് നീണ്ടു നിൽക്കുന്ന വിഡിയോയിൽ ജയ്ശ്രീറാം എന്നു വിളിക്കണമെന്നാവശ്യപ്പെട്ട്  25 തവണയാണ് പ്രതി മുഹമ്മദ് സാലിമിനെ മുഖത്തടിച്ചത്. എന്നാൽ ദൈവം സർവശക്തനാണ് എന്നായിരുന്നു സാലിമിൻെറ മറുപടി.

സംഭവത്തിൽ പ്രതിഷേധവുമായി മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അബു റോഡ് സിറ്റി പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയും ചെയ്തു. പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയന്നടക്കം കുറ്റം ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബർ ആറിന് രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രാസുൽ എന്നയാളെ ജീവനോടെ കത്തിക്കുകയും സംഭവത്തിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Muslim man beaten up in Rajasthan for not chanting ‘Jai Shri Ram’ - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.