ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി േയാഗി ആദിത്യനാ ഥിനെതിരെയും മറ്റു ബി.ജെ.പി നേതാക്കൾക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട് ട് മുസ്ലിംലീഗ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. ചരിത്ര വിരുദ്ധവും സമുദാ യങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശമാണ് ബി.ജെ.പി നേതാക്കളില്‍നിന്നും അണികളിൽനിന്നുമുണ്ടാകുന്നതെന്നും ലീഗ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിനെ സർവേന്ത്യ മുസ്ലിം ലീഗിനോട് ചേര്ത്ത്് അവതരിപ്പിച്ചത് കൃത്യമായ അജണ്ട മുന്നില്‍ കണ്ടാണ്. മുസ്ലിംലീഗ് 1948 മാര്‍ച്ച് 10ന് രൂപവത്കരിച്ച സംഘടനയാണ്.
പാര്‍ട്ടി സ്ഥാപകനായ ഖാഇദെ മില്ലത്ത് ഭരണഘടനാ നിർമാണ സഭയില്‍ അംഗമായിരുന്നു. അതിനെയാണ് രാജ്യത്തെ വിഭജിച്ച വൈറസായി ബി.ജെ.പി നേതാക്കള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന് വിഭജനത്തില്‍ ഒരു പങ്കുമില്ല. മറിച്ചുള്ള പ്രസ്താവന സമുദായങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പാര്‍ട്ടിയുടെ പതാക പാകിസ്താെൻറ പതാകയാെണന്നുള്ള ആരോപണം വര്‍ഗീയത ഇളക്കിവിടാനുള്ള നീക്കത്തിെൻറ ഭാഗമാണ്.
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാന്, ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലീം, ഡല്‍ഹി സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി ഇംറാന്‍ ഐജാസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കും പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.