മംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം യുവതികളെ കൊലപ്പെടുത്തി രാജ്യത്തെ ഞെ ട്ടിച്ച സയനൈഡ് മോഹൻ ഒരു കേസിൽ കൂടി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാസർകോട ് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപികയെ കൊലപ്പെടുത്തിയ കേസിലാണ് ദക്ഷിണ കന്നടയില െ ബന്ത് വാൾ കന്യാനയ സ്വദേശി മോഹൻകുമാർ എന്ന സയനൈഡ് മോഹൻ (56) കുറ്റക്കാരനാണെന്ന് മംഗ ളൂരു ആറാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി കണ്ടെത്തിയത്. സെപ്റ്റംബർ 25ന് ശിക്ഷ വിധിക് കും. കർണാടക പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്നു മോഹൻകുമാർ.
വിവാഹ വാഗ്ദാനം നൽകി യുവതികളെ വശീകരിച്ച് ഹോട്ടലുകളിലെത്തിച്ച് ലൈംഗികമായി ബന്ധപ്പെട്ടശേഷം സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയായിരുന്നു ഇയാളുടെ രീതി. ഗർഭ നിരോധന ഗുളിക എന്ന വ്യാജേനയാണ് യുവതികൾക്ക് സയനൈഡ് നൽകിയിരുന്നത്. കേരള, കർണാടക സ്വദേശികളായ 20 യുവതികളെയാണ് ഇയാൾ ഇത്തരത്തിൽ കൊലപ്പെടുത്തിയത്. നേരത്തേ 15 കേസുകളിൽ ഇയാൾക്ക് വധശിക്ഷ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.
2007 മേയ് 29ന് ബംഗളൂരുവിലെ ഉപ്പാർപേട്ട് കർണാടക ആർ.ടിസി ബസ് സ്റ്റാൻഡിലെ വിശ്രമമുറിയിലാണ് സംഗീത അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, 2010ൽ സമാനമായ മറ്റൊരു കേസിൽ മോഹൻ അറസ്റ്റിലായതോടെയാണ് സംഗീത അധ്യാപികയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പൈവളിഗെ സ്വദേശിനിയായ വിജയലക്ഷ്മിയെ (26) മടിക്കേരിയിൽ എത്തിച്ച് സമാനമായി കൊലപ്പെടുത്തിയ കേസിൽ ഈ വർഷം ജൂലൈയിൽ ഇയാളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.15ാമത്തെ കേസിലായിരുന്നു അന്നു ശിക്ഷ ലഭിച്ചത്. ഇപ്പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതുൾപ്പെടെ അഞ്ച് കേസ് മംഗളൂരു അതിവേഗ കോടതിയിൽ വിചാരണയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.