ന്യൂഡൽഹി: ഭർതൃവീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഉറങ്ങിക്കടന്ന മകനെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞു. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ രണ്ടുവയസുകാരൻ അൻഷു എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സോനു ഗുപ്ത(26) ആണ് പിഞ്ചുകുഞ്ഞിനെ ക്രൂര പീഡനത്തിനിരയാക്കിയത്. ബിസിനസുകാരനായ ഭർത്താവ് നിതിൻ ഗുപ്തയുെട പരാതിയിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെയും സോനുവിനെ അറസ്റ്റ് ചെയ്തിട്ടില്ല.
വീട്ടിൽ നിതിൻ ഗുപ്ത സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് സോനുവിെൻറ ക്രൂരത പതിഞ്ഞത്. സോനുവിെൻറ മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിന് താൻ സ്ഥാപിച്ചതാണ് ക്യാമറയെന്ന് ഭർത്താവ് പറഞ്ഞു.
കട്ടിലിലിരുന്ന് സോനു ഭർതൃമാതാപിതാക്കളോട് ദേഷ്യത്തോടെ പെരുമാറുന്നതും തെൻറ അടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞിനെ എടുത്ത് കോണിപ്പടികളിലൂടെ താഴേക്കിടുന്നതും ദൃശ്യത്തിലുണ്ട്. നിതിൻ ഗുപ്തയുെട മാതാപിതാക്കൾ കുഞ്ഞിനെ രക്ഷിക്കാൻ ഒാടിയിറങ്ങുന്നതും കാണാം. ജനുവരി 24നാണ് നിതിൻ ഗുപ്തയുെട പരാതി പൊലീസിന് ലഭിക്കുന്നത്. പരാതി അന്വേഷിച്ച് വരികയാെണന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.