ഭോപാൽ: റെയിൽവേ ട്രാക്കിൽ വീണ് അമ്മ മരിച്ചത് അറിയാതെ അവൻ അമ്മിഞ്ഞ നുണയാൻ ശ്രമിക്കുകയായിരുന്നു. തെൻറ കുഞ്ഞിനായി പാൽ ചുരത്തിക്കൊണ്ട് അവൾ മരിച്ചു. തെൻറ അവസാന നിമിഷത്തിലും അവന് വിശക്കാതിരിക്കാൻ ബിസ്കറ്റ് നൽകി. അമ്മയെ മരണം കവർന്നിട്ടും മുലകുടിക്കുന്നതിനുള്ള ആ കുഞ്ഞിെൻറ ശ്രമം കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തി. അവനെ പിടിച്ചു മാറ്റിയപ്പോൾ അമ്മയുടെ ചൂടിൽ നിന്ന് അടർത്തിമാറ്റിയ സങ്കടത്തിൽ അവൻ ബഹളം വെച്ചു.
മധ്യപ്രദേശിെൻറ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 250കിലോമീറ്റർ അകലെ ദാമോഹിലാണ് സംഭവം. റെയിൽവേ ട്രാക്കിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. ഒരു വയസുള്ള കുഞ്ഞ് അമ്മയുടെ മാറിടത്തിൽ പറ്റിച്ചേർന്ന് കിടന്ന് കരയുകയും അമ്മയെ ഉണർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ൈകയിലുള്ള ബിസ്കറ്റും അവൻ നുണയുന്നുണ്ടായിരുന്നു.
സ്ത്രീയും കുഞ്ഞും ട്രെയിനിൽ നിന്ന് വീണതോ ഇവരെ ട്രെയിൻ ഇടിച്ചതോ ആകാമെന്ന് പൊലീസ് പറഞ്ഞു. അവർ കുട്ടിയെ മാേറാട് ചേർത്തു പിടിച്ചതിനാലാകാം അവന് പരിക്കേൽക്കാതിരുന്നത്. റെയിൽവേ ട്രാക്കിൽ പരിക്കേറ്റു കിടകകുേമ്പാഴും അവർക്ക് ബോധമുണ്ടായിരുന്നിരിക്കണം. അതിനാലാണ് കുഞ്ഞിനെ മുലയൂട്ടാനും ബിസ്കറ്റ് നൽകി വിശപ്പ് മാറ്റാനും അവർ ശ്രമിച്ചത്.
നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. അപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. പിന്നീട് പൊലീസ് എത്തി ഇരുവയെും ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ പരിശോധനക്ക് ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മറ്റി.
സ്ത്രീയുടെ സമീപത്തു നിന്ന് ലഭിച്ച പഴ്സ് അല്ലാതെ മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.