ചണ്ഡിഗഢ്: തെൻറ പാകിസ്താൻ സന്ദർശനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ സംസാരിച്ച ടൂറിസം മന്ത്രി നവ്ജോത് സിങ് സിദ്ദുവിന് എതിരെ മന്ത്രിസഭയിലെ സഹപ്രവർത്തകർ രംഗത്തെത്തി.
മുതിർന്നവരെ ബഹുമാനിക്കാൻ സിദ്ദു പഠിക്കണമെന്ന് പറഞ്ഞ മന്ത്രിമാർ മുഖ്യമന്ത്രിയോട് മാപ്പുപറയണമെന്നും കൂട്ടിച്ചേർത്തു. പഞ്ചായത്ത് മന്ത്രി ത്രിപ്ത് രജീന്ദർ സിങ് ബജ്വ, റവന്യൂ മന്ത്രി സുഖ്ബീന്ദർ സിങ് സർകാരിയ, കായിക മന്ത്രി റാണ ഗുർമീത് സിങ് സോധി, വനിത-ശിശു വികസന മന്ത്രി അരുണ ചൗധരി തുടങ്ങിയവർ സിദ്ദു മന്ത്രിസഭയിൽനിന്ന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യ-പാക് യുദ്ധത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച അമരീന്ദർ സിങ് കോൺഗ്രസ് നേതാക്കൾക്കും അണികൾക്കുമിടയിൽ ക്യാപ്റ്റൻ എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാന കോൺഗ്രസിലെ പകരംവെക്കാനില്ലാത്ത നേതാവുമാണദ്ദേഹം.
കർതാർപുർ ഇടനാഴി പദ്ധതിയിൽ പെങ്കടുക്കാൻ പാകിസ്താനിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ‘രാഹുൽ ഗാന്ധിയാണ് തെൻറ ക്യാപ്റ്റനെന്നും അദ്ദേഹമാണ് തന്നെ പാകിസ്താനിലേക്ക് അയച്ചതെന്നും ക്യാപ്റ്റെൻറയും (അമരീന്ദർ) ക്യാപ്റ്റനാണ് രാഹുലെന്നും’ സിദ്ദു അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കോൺഗ്രസിനുള്ളിൽ വിവാദമായത്. അതേസമയം, സിദ്ദുവിനെ ന്യായീകരിച്ച് മുൻ ബി.ജെ.പി എം.എൽ.എകൂടിയായ ഭാര്യ നവ്ജോത് കൗർ സിദ്ദു രംഗത്തെത്തി. മുമ്പ് ബി.ജെ.പി എം.പിയായിരുന്ന സിദ്ദുവും ഭാര്യയും കഴിഞ്ഞവർഷം കോൺഗ്രസിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.