ന്യൂഡൽഹി: 2014 ലെ തെരഞ്ഞെടുപ്പ് കാലത്ത് ചായ് പെ ചർച്ച നടത്തി ജനങ്ങളെ കൈയിെലടുത്ത നരേന്ദ്രമോദി, ഇത്തവണ വിദ്യാർഥികളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. വാർഷിക പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ‘പരീക്ഷാ പെ ചർച്ച’യാണ് മോദി സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ താൽകതോറ സ്റ്റേഡിയത്തിലാണ് വിദ്യാർഥികളുമായി മോദി ചർച്ച നടത്തുന്നത്.
കുട്ടികളിലെ പരീക്ഷാപ്പേടിെയ എങ്ങനെ നേരിടാം എന്നതാണ് ചർച്ചയുെട മുഖ്യ ഉദ്ദേശം. ആറു മുതൽ 12ാം ക്ലാസ് വെരയുള്ള വിദ്യാർഥികൾക്ക് അവരുെട സംശയങ്ങളും ഉന്നയിക്കാം. 12 മണിക്ക് പരീക്ഷാ പർ ചർച്ച ആരംഭിക്കും.
കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാൻ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങൾ സഹിതം വിവരിക്കുന്ന ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഭീരുക്കളാകരുത് പോരാളികളാകുക, കൂടുതൽ പേർ സഞ്ചരിക്കാത്ത വഴികൾ തെരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോെല സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക. അതാണ് പരീക്ഷാപ്പേറിൽ നല്ല മാർക്ക് ലഭിക്കുന്നതിനുള്ള ആദ്യപടിയെന്ന് മോദി പുസ്തകത്തിൽ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.