മുംബൈയിൽ സഖ്യകക്ഷികളുമായി നീരസം, ഡൽഹിയിൽ മോദിക്ക് പൂച്ചെണ്ട്

ന്യൂഡൽഹി: സഖ്യകക്ഷികളുമായുള്ള ഉലച്ചിലിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡൽഹിയിൽ പ്രധാനമന്ത്ര ി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി എന്നിവരെയും ശിവസേന അധ്യക്ഷൻ സന്ദർശിക്കുമെന്നാണ് സൂചന.

മഹാരാഷ്ട്ര ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ് പാർട്ടികളുമായി ഭിന്നത തുടരുന്നതിനിടയിലാണ് ഉദ്ധവ്-േമാദി കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. ആശയപരമായി വിഭിന്ന ധ്രുവങ്ങളിൽനിൽക്കുന്ന കോൺഗ്രസ്, എൻ.സി.പി പാർട്ടികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തിയതിനു പിന്നാലെയാണ് മോദിയെ സന്ദർശിച്ചത്. ആശയപരമായി ബി.ജെ.പിയോട് സമാനതയുള്ള ശിവസേന അവരോട് അടുക്കുന്നതിെൻറ സൂചനയാണ് ഈ സന്ദർശനമെന്നും വ്യാഖ്യാനിക്കുന്നുണ്ട്. മകനും മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു.

ദേശീത പൗരത്വ രജിസ്റ്ററിനെ അനുകൂലിക്കുന്ന രീതിയിൽ കഴിഞ്ഞദിവസം സംസാരിച്ച ഉദ്ധവ്, രാമേക്ഷത്ര നിർമാണത്തിനായി ജീവൻ വെടിഞ്ഞവർക്ക് സ്മാരകം നിർമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൗരത്വ രജിസ്റ്ററും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വ്യത്യസ്ത നിലപാട് സംബന്ധിച്ചും ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ േബാധ്യെപ്പടുത്താൻ ശ്രമിക്കുമെന്നും എൻ.സി.പി േനതാവ് ശരദ് പവാർ പ്രസ്താവിച്ചിരുന്നു.

എന്നാൽ, ഉദ്ധവ് താക്കറെ മോദിയെ കണ്ടത് കേവലമൊരു കൂടിക്കാഴ്ചയാണെന്നും അതിനപ്പുറത്തേക്ക് കാര്യങ്ങളെ കാണേണ്ടതില്ലെന്നും മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റവുത്ത് പ്രതികരിച്ചു.

Tags:    
News Summary - modi-udhav meeting -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.