ജനതാദൾ-യുവും എ.െഎ.എ.ഡി.എം.കെയും മന്ത്രിസഭയിലുണ്ടാകില്ല

ന്യൂഡൽഹി: ബി.ജെ.പി സഖ്യകക്ഷികളായി മാറിയ ജനതാദൾ^യു, എ.െഎ.എ.ഡി.എം.കെ എന്നിവക്ക് ഞായറാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭ വികസനത്തിൽ പ്രാതിനിധ്യമില്ല.  ഒമ്പതു പുതുമുഖങ്ങളുടെ പേരുവിവരം സർക്കാർവൃത്തങ്ങൾ പുറത്തുവിട്ടതിൽ ഇൗ കക്ഷികളുടെ പ്രതിനിധികൾ ആരുമില്ല.  ഇതേക്കുറിച്ച് ബി.ജെ.പി നേതാക്കൾ മൗനംപാലിക്കുകയാണ്. സഖ്യകക്ഷികൾക്ക് സീറ്റു പങ്കിടുന്ന കാര്യത്തിൽ ഫോർമുലയുണ്ടാക്കാൻ കഴിയാത്തതാണ് കാരണമെന്നാണ് സൂചന.

ജനതാദൾ-യുവിന് കേന്ദ്രമന്ത്രിസഭയിൽ ഇടംകിട്ടുന്നുവെന്ന വിധത്തിലാണ് ഇന്നലെ പകൽ ചർച്ചകൾ പുരോഗമിച്ചത്. എന്നാൽ, കൂടിയാലോചനകളൊന്നും നടന്നിട്ടില്ലെന്നാണ് വൈകീട്ട് പാർട്ടി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞത്. ശിവേസന കൂടുതൽ സീറ്റിന് അവകാശവാദമുന്നയിച്ചതാണ് പ്രശ്നകാരണമെന്നു പറയുന്നു.

അതിന് വഴങ്ങാൻ ബി.ജെ.പി തയാറായില്ല. ജനതാദൾ-യു അതിനൊടുവിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തോടെ പിന്മാറുകയും ചെയ്തു. ആഭ്യന്തര പ്രശ്നങ്ങളിൽ തട്ടിയാണ് എ.െഎ.എ.ഡി.എം.കെയുടെ പിന്മാറ്റം. ടി.ടി.വി. ദിനകരെൻറ നേതൃത്വത്തിലുള്ള വിഭാഗം ഇടഞ്ഞു നിൽക്കുകയാണ്.

Tags:    
News Summary - Modi Ministry Reshuffle: Confusion Continue -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.