ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദർശനത്തിനായി പുറപ്പെട്ടു. ഫ ്രാൻസ്, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി എത്തുന്നത്. പാരിസിൽ ഫ്രഞ്ച ് പ്രസിഡൻറ് ഇമ്മാനുവേൽ മാക്രോണിനെ കണ്ട്, വ്യാപാരം, സുരക്ഷ, ഊർജം, ഭീകരത, കടൽ ഗതാഗത സഹകരണം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യും. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ചാൾസ് ഫിലിപ്പിനെയും മോദി കാണും.
യുനെസ്കോ ആസ്ഥാനത്ത് ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും. യു.എ.ഇയിൽ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനുമായി മോദി ചർച്ച നടത്തും. ഇദ്ദേഹവുമായി ചേർന്ന് മഹാത്മാ ഗാന്ധിയുടെ 150ാം പിറന്നാൾ വേളയിൽ പുറത്തിറക്കുന്ന സ്റ്റാമ്പ് പ്രകാശനം ചെയ്യും. യു.എ.ഇ സർക്കാറിെൻറ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ മോദിക്ക് സമ്മാനിക്കും.
ബഹ്റൈനിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരെയും മോദി കാണും. ബഹ്റൈനിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മനാമയിൽ പുതുക്കിപ്പണിത ശ്രീകൃഷ്ണ ക്ഷേത്രവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.