ന്യൂഡൽഹി: കനത്ത സുരക്ഷാ വലയത്തിെൻറ അകമ്പടിയില്ലാതെ ഏതെങ്കിലും കാമ്പസിൽ കടന്നു ചെന്ന് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും യുവാക്ക ളോട് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് മു ൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃയോഗത്തിനുശേഷം വാർത്താലേഖകരോട് സംസാരിക ്കുകയായിരുന്നു രാഹുൽ.
യുവതലമുറയുടെ മുന്നിൽ ഇറങ്ങിനിൽക്കാൻ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യക്കു മുന്നിലുണ്ടായിരുന്ന അവസരങ്ങൾ തകർത്ത് രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ് മോദി. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്നത് രോഷവും ഭയവുമാണ്.
വിദ്യാർഥികളും ദുർബല വിഭാഗങ്ങളും കർഷകരും കെടുതി അനുഭവിക്കുന്നു. രാജ്യത്തിനു വഴി കാട്ടേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവർക്കുണ്ട്. വിഭാഗീയ അജണ്ടകളിലൂടെ മറ്റെല്ലാം മറയ്ക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി. കാമ്പസിലെ യുവാക്കളുടെ ശബ്ദം അടിച്ചമർത്തേണ്ടതല്ല. അവർ ഉയർത്തുന്ന വിഷയങ്ങൾ ന്യായയുക്തമാണെങ്കിലും സർക്കാർ ചെവിക്കൊള്ളുന്നില്ല. പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക എന്നിവയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
പലവിധത്തിൽ പ്രസ്താവനകൾ മാറ്റിക്കൊണ്ടിരിക്കുകയാണ് അവർ. ഭരണകൂട അടിച്ചമർത്തലും അതിക്രമവുമാണ് നടക്കുന്നത്. പൗരത്വ പ്രക്ഷോഭത്തെ യു.പി, ഡൽഹി പൊലീസ് നേരിടുന്ന രീതി ക്രൂരവും നടുക്കം ഉളവാക്കുന്നതുമാണ്. അത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. കാമ്പസുകളിൽ ബി.ജെ.പി സംഘടിപ്പിച്ച അതിക്രമമാണ് നടന്നത്- സോണിയ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.