ട്രെയിൻ ദുരന്തം: മൊബൈലുകളും പേഴ്സുകളും വ്യാപകമായി മോഷ്ടിക്കപ്പെട്ടു

ന്യൂഡൽഹി: അമൃത്സറിൽ ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരുടെ മൊബൈലുകളും പേഴ്സുകളും വ്യാപകമായി മോഷ്ടിച്ചതായി പരാതി. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ദുരന്തത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പേഴ്സുകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടമുണ്ടായിട്ടുണ്ട്.

അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ ജ്യോതി കുമാരിക്ക് തെൻറ 17കാരനായ മകൻ വാസുവിനെയാണ് നഷ്ടമായത്. വാസുവിെൻറ മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോൾ 20,000 രൂപ വില വരുന്ന ഫോണും സ്വർണമാലയും പേഴ്സും നഷ്ടപ്പെട്ടുെവന്നാണ് പരാതി. സമാനമായ പരാതികളാണ് പലരും പൊലീസിനോട് ഉന്നയിക്കുന്നത്.

ട്രെയിൻ അപകടത്തിൽ സ്വന്തം മകളെയും മകനെയും നഷ്ടപ്പെട്ട ദീപക് പരിക്കേറ്റ് ഇപ്പോൾ ചികിൽസിയിലാണ്. അപകടസ്ഥലത്ത് പരിക്കേറ്റ് കിടക്കുേമ്പാൾ അടുത്തെത്തിയാൾ സഹായിക്കാതെ മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നുവെന്നാണ് ദീപക്ക് പറയുന്നത്. അപകടം നടന്നതിന് ശേഷവും റെയിൽവേ ട്രാക്കിനടുത്ത് നിന്ന് സെൽഫിയെടുത്ത ജനങ്ങളുടെ നടപടി വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Tags:    
News Summary - Mobiles, Wallets of Dead and Injured Were Robbed in train accident-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.