ഭോപാൽ: മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന ഉപദ്രവങ്ങൾ നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് ഹരജി നൽകിയവരോട് സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിച്ച് മാതൃക കാണിക്കാൻ കോടതി. പൊതുതാൽപര്യ ഹരജി പരിഗണിക്കവെ മധ്യപ്രദേശ് ഹൈകോടതിയാണ് ഹരജിക്കാരോട് മൊബൈൽ ഫോൺ പരിത്യജിക്കാൻ നിർദേശിച്ചത്. ഇതിന് കോടതി രണ്ടാഴ്ച സമയം നൽകി.
മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ ഗർഭിണികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് നിരവധി ഉപദ്രവങ്ങളുണ്ടാകുന്നതായി ചൂണ്ടിക്കാട്ടി രാജേന്ദ്ര ദിവാനും മറ്റു ചിലരുമാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഉപയോഗം നിയന്ത്രിക്കുന്നതിന് ബോധവത്കരണം നടത്താൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഡിവിഷൻ ബെഞ്ച് ഹരജി പരിഗണിക്കവെയാണ് ആദ്യം സ്വന്തം ഫോൺ ഉപേക്ഷിക്കാൻ ജസ്റ്റിസ് വിജയ്കുമാർ ശുക്ല ആവശ്യപ്പെട്ടത്. ഇതോടെ വെട്ടിലായ ഹരജിക്കാർ ഫോൺ കോടതിയിൽ സമർപ്പിക്കുന്നതിനെക്കുറിച്ച ചർച്ചയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.