റൺവേയിൽനിന്ന് തെന്നിമാറിയ പ്രൈവറ്റ് ജെറ്റ്
ഫറൂഖാബാദ് ജില്ലയിലെ ഖിംസേപുർ വ്യവസായ മേഖലയിൽ വ്യാഴാഴ്ച വലിയ വിമാനാപകടം ഒഴിവായി. പറന്നുയരുന്നതിനിടെ മിനി പ്രൈവറ്റ് ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കുറ്റിക്കാട്ടിൽ നിന്നു. വ്യവസായി കുടുംബവുമായി ഖിംസേപുരിലെത്തി മിനി ജെറ്റ് വിമാനത്തിൽ മടങ്ങുമ്പോഴായിരുന്നു അപകടം.
റൺവേയിൽ വേഗം കൈവരിക്കുന്നതിനിടെ, വിമാനം നിയന്ത്രണം വിട്ട് അതിർത്തിക്ക് തൊട്ടുമുമ്പുള്ള കുറ്റിക്കാട്ടിൽ നിന്നു. വിമാനത്തിലുണ്ടായിരുന്ന വ്യവസായിയും കുടുംബവും തലനാരിഴക് രക്ഷപ്പെട്ടു. വലിയൊരു ദുരന്തം ഒഴിവാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ, അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മുഹമ്മദാബാദ് പട്ടണത്തിലെ വിമാനത്താവളത്തിനടുത്ത ഖിംസെപുർ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർമിക്കുന്ന ബിയർ ഫാക്ടറിയുടെ സി.എം.ഡി അജയ് അറോറ, എസ്.ബി.ഐ മേധാവി സുമിത് ശർമ, ബി.പി.ഒ രാകേഷ് ടിക്കു എന്നിവർ ഇന്നലെ ഉച്ചക്ക് മൂന്നിന് ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഭോപാലിൽ നിന്ന് എത്തിയിരുന്നു. ഇന്ന് രാവിലെ 10:30 ന് ജെറ്റ് സർവിസ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വകാര്യ ജെറ്റിൽ തിരിച്ച് ഭോപ്പാലിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അപകടം.
റൺവേയിൽനിന്ന് ഏകദേശം 400 മീറ്റർ ദൂരം പിന്നിട്ട് ജെറ്റ് ഓടി. പറന്നുയരുന്നതിനിടെ, നിയന്ത്രണം വിട്ട് അടുത്തുള്ള കുറ്റിക്കാട്ടിൽ ഇടിച്ചുകയറുകയായിരുന്നു. അജയ് അറോറ, സുമിത് ശർമ, രാകേഷ് ടിക്കു, ക്യാപ്റ്റൻ നസീബ് ബമാൽ, ക്യാപ്റ്റൻ പ്രതീക് ഫെർണാണ്ടസ് എന്നിവരായിരുന്നു ജെറ്റ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 10:30 ന് ഭോപ്പാലിലേക്ക് പോകേണ്ടതായിരുന്നുവെന്ന് കമ്പനിയുടെ ഉത്തർപ്രദേശ് പ്രോജക്ട് ഹെഡ് മനീഷ് കുമാർ പാണ്ഡെ പറഞ്ഞു.
വിമാനത്തിന്റെ ചക്രങ്ങളിൽ വായുപ്രവാഹം കുറവായതിനാലാണ് അപകടം സംഭവിച്ചത്. പൈലറ്റിന്റെ അശ്രദ്ധയാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കപ്പെടുന്നു. ചക്രങ്ങളിൽ എയർ കുറവാണെന്ന് പൈലറ്റിന് നേരത്തേ തന്നെ അറിയാമായിരുന്നു. വിമാനം ഇവിടെ നിന്ന് ഭോപ്പാലിലേക്ക് പോകുകയാണെന്ന് ഉത്തർപ്രദേശ് പ്രോജക്ട് ഹെഡ് മാനേജർ മനീഷ് കുമാർ പാണ്ഡെ പറഞ്ഞു. ആഗ്രയിൽ നിന്ന് ഭോപ്പാലിലേക്ക് പറക്കുമെന്ന് കമ്പനിയുടെ ഡിഎംഡി അജയ് അറോറ പറഞ്ഞു. 12 മണിക്കൂർ മുമ്പ് തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. ട്രഷറി ഫീസും അടച്ചിട്ടില്ല, ലാൻഡിങ് വിവരങ്ങൾ അര മണിക്കൂർ മുമ്പ് മാത്രമാണ് നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.