ടീ-ഷർട്ട് ധരിച്ച് ഗംഭീർ പാർലമെൻറിൽ; ട്രോളുകൾ സ്ത്രീകൾക്ക് മാത്രമോയെന്ന് മിമി

ന്യൂഡൽഹി: പാർലമെൻറിൽ ടീ-ഷർട്ടും ജീൻസും ധരിച്ചെത്തി ഫോട്ടോക്ക് പോസ് ചെയ്ത ക്രിക്കറ്ററും ഡൽഹിയിൽ നിന ്നുള്ള എം.പിയുമായ ഗൗതം ഗംഭീറിനെ ട്രോളി തൃണമൂൽ എം.പിയും സിനിമാ താരവുമായ മിമി ചക്രബർത്തി.

ജീൻസും ഷർട്ടും ധരി ച്ച് പാർലമെൻറിന് മുന്നിൽ നിന്ന് ഫോട്ടോക്ക് പോസ് ചെയ്ത സംഭവത്തിൽ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മിമി ചക്രബർത്തിയെ പിന്താങ്ങി മാധ്യമ പ്രവർത്തക സ്വാതി ചതുർവേദിയിട്ട ട്വീറ്റിന് മറുപടിയെന്നോണമാണ് മി മി പ്രതികരിച്ചത്.

ഫാഷൻ പൊലീസ് ഗൗതം ഗംഭീറിനെ ഇതുവരെ ആക്രമിച്ചില്ലേ..? അതോ സ്ത്രീകൾക്ക് നേരെ മാത്രമാണേ ാ ഇതൊക്കെ..? ഗംഭീർ കാണാൻ സുന്ദരനായിരിക്കുന്നു. - ഗംഭീറിെൻറ ചിത്രം പങ്കുവെച്ച് സ്വാതി ട്വീറ്റ് ചെയ്തു. ഇല്ല മാം. നമ്മൾ സ്ത്രീകളായത് കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. എങ്കിലും ഗംഭീർ കാണാൻ സുന്ദരനായിരിക്കുന്നു -ഇതിന് മറുപടിയായി മിമി പറഞ്ഞു.

മിമിയെയും സ്വാതിയെയും പിന്തുണച്ച് നിരവധിപേരാണ് ട്വിറ്ററിൽ പ്രതികരിച്ചത്. നിങ്ങളുള്ളത് പാർലമെൻറിലാണ് അല്ലാതെ സിനിമാ സെറ്റിലല്ല എന്നുള്ള തരത്തിലായിരുന്നു മിമിക്കും നുസ്രത് ജഹാനും ട്രോളുകൾ വന്നത്.

ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി 41 ശതമാനം സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നീക്കി വെച്ചത്. പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച വനിതകളില്‍ വാര്‍ത്തകളിലിടം പിടിച്ച രണ്ടു പേരായിരുന്നു ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും.

ഇരുവരും മത്സരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന് പൂർണ്ണ ആധിപത്യമുള്ള മണ്ഡലങ്ങളായ ജാദവ്പൂര്‍, ബസീര്‍ഹട്ട് എന്നിവിടങ്ങളിൽ നിന്നാണ്. ഗ്ലാമര്‍ നടിമാരായ ഇരുവര്‍ക്കും പ്രചാരണത്തിനിടയില്‍ വന്‍ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ബംഗാളി നടിയും ടെലിവിഷന്‍ താരവുമാണ് മിമി. പ്രചാരണ വേളയിലെ വസ്ത്രധാരണത്തിൻെറ പേരിൽ അധിക്ഷേപിക്കപ്പെട്ടു. വിമര്‍ശനങ്ങളെ വകവെക്കാതെ വൻ പ്രചാരണം നടത്തിയ ഇരുവരും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ സ്ഥാനാർഥിയാണ് നുസ്രത്ത് ജഹാൻ. അഞ്ചാം സ്ഥാനത്താണ് മിമി.

Tags:    
News Summary - Mimi Chakraborty Jabs Trolls For Not Targeting Gautam Gambhir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.