ചണ്ഡിഗഡ്: പാകിസ്താനിൽ പാടിയതിന് വിമർശനം നേരിട്ട ഗായകൻ മിക്കാസിങ് മുഖംരക്ഷ ിക്കാനായി പുതിയ വിഡിയോയുമായി രംഗത്ത്. കറാച്ചിയിൽ ശതകോടീശ്വരെൻറ മകളുടെ വിവാഹാഘോഷത്തിൽ പാടിയതിന് സമൂഹ മാധ്യമങ്ങളിലും മറ്റും മിക്കാസിങ് അധിക്ഷേപം ഏറ്റുവാങ്ങിയിരുന്നു. വിമർശനം തണുപ്പിക്കാനെന്നോണം, വാഗ അതിർത്തിയിൽവെച്ച് ‘ഭാരത്മാതാ കീ ജയ്’, ‘വന്ദേമാതരം’ മുദ്രാവാക്യം വിളിക്കുന്ന തെൻറ വിഡിയോയാണ് ഗായകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
ഒപ്പം സ്വാതന്ത്ര്യദിന ആശംസകളും. ജവാന്മാർക്ക് അഭിവാദ്യവും നേരുന്നുണ്ട്. കറാച്ചിയിൽനിന്ന് വാഗ അതിർത്തി വഴി ഇന്ത്യയിലേക്കു മടങ്ങവേ അട്ടാരിയിൽവെച്ചാണ് ഇദ്ദേഹം വിഡിയോ റെക്കോഡ് ചെയ്തത്. കറാച്ചിയിൽ പാടിയതിന് ‘ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ’, ‘വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷൻ’ തുടങ്ങിയ സംഘടനകൾ മിക്കാസിങ്ങിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.