മുംബൈ: സംവരണം ആവശ്യപ്പെട്ട് മറാത്ത സമുദായക്കാർ മുംബൈ, നവി മുംബൈ, തണെ, റായ്ഗഡ് എന്നിവിടങ്ങളിൽ നടത്തിയ ബന്ദിൽ വ്യാപക ആക്രമണം. ഉത്തര മഹാരാഷ്ട്രയിലെ സതാരയിലും ബന്ദ് സംഘർഷത്തിൽ കലാശിച്ചു
പൊലീസിേൻറത് ഉൾെപ്പടെ വാഹനങ്ങൾ കത്തിക്കുകയും റോഡ്, റെയിൽ ഗതാഗതം തടയുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച മറാത്ത്വാഡയിൽ നടന്ന ബന്ദിെൻറ തുടർച്ചയായാണ് ബുധനാഴ്ച മറ്റ് സ്ഥലങ്ങളിൽ ബന്ദ് നടത്തിയത്.
സതാര, നവി മുംബൈയിലെ കാലെമ്പാലി എന്നിവിടങ്ങളിൽ ലാത്തിച്ചാർജ് നടത്തിയ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആകാശത്തേക്ക് വെടിവെപ്പും നടത്തി. വ്യാപക ആക്രമണം തുടങ്ങിയതോടെ മുംബൈയിൽ ബന്ദ് പിൻവലിച്ചു. സമാധാനപരമായി നടത്തിയ ബന്ദിൽ രാഷ്ട്രീയ ലക്ഷ്യമുള്ളവർ നുഴഞ്ഞുകയറി അട്ടിമറിച്ചതായി മറാത്ത ക്രാന്തി മോർച്ച നേതാക്കൾ ആരോപിച്ചു. മറാത്ത സംവരണ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചർച്ചക്ക് സർക്കാർ തയാറാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.
ചെമ്പൂർ, മാങ്കുർദ്, തണെ, കല്യാൺ, കാർഖർ, പൻവേൽ തുടങ്ങിയ പ്രദേശങ്ങളിൽ സമരക്കാർ കടകൾ അടപ്പിച്ചു. തണെ, കല്യാൺ എന്നിവിടങ്ങളിൽ ട്രെയിൻ തടഞ്ഞു. ഗോവ, പുണെ എന്നിവിടങ്ങളിലേക്കുള്ള ഹൈവേയിലാണ് കാലെമ്പാലിയിൽ വഴി തടഞ്ഞത്. ബുധനാഴ്ച വൈകീട്ടും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. സതാരയിൽ ബംഗളൂരുവിലേക്കുള്ള ഹൈവേയാണ് സമരക്കാർ തടഞ്ഞത്. ഒൗറംഗാബാദിൽ കഴിഞ്ഞദിവസം സമരത്തിനിടെ വിഷം കഴിച്ച ജഗനാഥ് സോനാവാനെ (55) ചികിത്സക്കിടെ ബുധനാഴ്ച മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.