മണിപ്പൂർ സംഘർഷം: പ്രമേയവുമായി ബംഗാൾ നിയമസഭ

കൊൽക്കത്ത: മണിപ്പൂരിലെ വംശീയ സംഘർഷത്തെ അപലപിച്ച് പ്രമേയം പാസാക്കി പശ്ചിമബംഗാൾ നിയമസഭ. പാർലമെന്ററി കാര്യ മന്ത്രി സോവൻദേബ് ചാത്തോപാധ്യായയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷമായ ബി.ജെ.പിയുടെ എതിർപ്പിനിടെയാണ് പ്രമേയം പാസാക്കിയത്.

മണിപ്പൂർ പ്രശ്നം പരിഹരിക്കാത്ത ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും നിലപാടിനെ ചർച്ചയിൽ പങ്കെടുക്കവേ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായി വിമർശിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണം. വിദേശയാത്രകൾ നടത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തത് നാണക്കേടാണ്. അദ്ദേഹത്തിന് വിഷയം പരിഹരിക്കാൻ താൽപര്യമില്ലെങ്കിൽ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യെ അതിന് അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു. എന്നാൽ, മണിപ്പൂർ വിഷയം സഭ ചർച്ച ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

Tags:    
News Summary - Manipur conflict: Bengal assembly to bring forward resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.