ബംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ അടങ്ങുന്ന ബാഗ് കെണ്ടെത ്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവു (36) വിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി മംഗ ളൂരു മജിസ്ട്രേറ്റ് കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച ഉച്ച യോടെയാണ് കനത്ത സുരക്ഷയിൽ ഇയാളെ കോടതിയിലെത്തിച്ചത്.
അതേസമയം, വിമാനത്താവള ത്തിൽ വിളിച്ച് വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ സന്ദേശം നൽകിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസ് മാനേജർ നൽകിയ പരാതിയിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ശബ്ദപരിശോധനയിൽ വിമാനത്താവളത്തിലേക്ക് വന്ന ഫോൺവിളി ആദിത്യ റാവുവിേൻറതു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കേസിലും വിശദ അന്വേഷണം നടക്കുകയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മംഗളൂരു നോര്‍ത്ത് എ.സി.പി കെ. ബെല്ലിയപ്പയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്ഫോടക വസ്തുക്കളുമായി ജനുവരി 19ന് കര്ക്കലയില്നിന്ന് ബസില്‍ മംഗളൂരു സ്റ്റേറ്റ് ബാങ്ക് ബസ്സ്റ്റോപ്പിലെത്തിയ യുവാവ് ഓട്ടോയിൽ വിമാനത്താവളത്തിലെത്തുകയായിരുന്നു. വിമാനത്താവളത്തിൽ ബാഗ് ഉപേക്ഷിച്ചശേഷം സിര്‍സിയിലേക്കും പിന്നീട് ശിവെമാഗ്ഗയിലേക്കും പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ശിവെമാഗ്ഗയില്നിന്ന് ലോറിയില്‍ ബംഗളൂരുവിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യംചെയ്യലില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കമീഷണര്‍ പറഞ്ഞു.
അതേസമയം, ആദിത്യ റാവു പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. ആദ്യം ഫോൺ വഴി ഭീഷണി മാത്രം മുഴക്കിയിരുന്ന ഇയാൾ സ്ഫോടക വസ്തുക്കൾ വിമാനത്താവളത്തിലെത്തിച്ചതിനുപിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ആദിത്യ റാവു തീവ്രവാദിയെന്ന് മന്ത്രി
ബംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുവെച്ച കേസിൽ കീഴടങ്ങിയ ഉഡുപ്പി മണിപ്പാൽ സ്വദേശി ആദിത്യ റാവു (36) തീവ്രവാദിയാണെന്ന് ബി.ജെ.പി മന്ത്രി കോട്ട ശ്രീനിവാസ പൂജാരി. ആദിത്യ റാവുവിെൻറ ജാതിയേതെന്നോ മതമേതെന്നോ നോക്കില്ലെന്നും തീവ്രവാദിയായ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉഡുപ്പി സ്വദേശി കൂടിയായ മന്ത്രി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് നേതാക്കളോട് അഭ്യർഥിച്ച കോട്ട ശ്രീനിവാസ പൂജാരി, തീവ്രവാദത്തിനെതിരെ കർശന നടപടി സ്വീകരിക്കുെമന്നും പൊലീസിെൻറ ജാഗ്രത തുടരുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.