ബംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കൊണ്ടുവെച്ച ആദിത്യ റാവുവിന് ചെറിയ മാനസിക തകരാർ ഉണ്ടെന്നത ിനാൽ ഇയാളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാനാവില്ലെന്ന് പ ൊലീസ്. അതേസമയം മാനസിക തകരാറുണ്ടെന്ന തിരക്കിട്ട നിഗമനം യുവാവിെൻറ സംഘടനാബന് ധങ്ങൾ മറച്ചുവെക്കാനുള്ള പൊലീസിെൻറ നീക്കമാണെന്നും ആരോപണമുണ്ട്.
സംഭവത്തിെൻ റ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിടുകയും ഒാേട്ടാഡ്രൈവറിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദിത്യ റാവുവിെൻറ കുടുംബാംഗങ്ങളെ പൊലീസ് പിടികൂടുകയും ചെയ്തതോടെയാണ് ഇയാൾ കീഴടങ്ങാൻ നിർബന്ധിതനായതെന്നാണ് സൂചന.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയും ബിസിനസ് അഡ്മിനിസ്േട്രഷനിൽ മാസ്റ്റർ ബിരുദധാരിയുമായ ആദിത്യ റാവു 2018 ആഗസ്റ്റ് 29ന് ബംഗളൂരു െകംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായിരുന്നു. ഒരു വർഷം തടവുശിക്ഷ അനുഭവിച്ച ശേഷം രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്.
വിമാനത്താവളത്തിൽ സെക്യൂരിറ്റി ജോലിക്ക് ശ്രമിച്ച ഇയാളെ അധിക യോഗ്യതയുടെ പേരിൽ പരിഗണിച്ചില്ലെന്നും അതിെൻറ പേരിലുള്ള വിരോധത്താലാണ് ബോംബ് ഭീഷണി മുഴക്കിയതെന്നും അന്ന് ചോദ്യം ചെയ്യലിനിടെ ഇേൻറണൽ സെക്യൂരിറ്റി ഡിവിഷൻ ഉദ്യോഗസ്ഥരോട് ഇയാൾ മറുപടി നൽകിയിരുന്നു.
ഒരു അന്താരാഷ്ട്ര ബാങ്കിെൻറ ബംഗളൂരു ശാഖയിൽ ജോലിചെയ്തിരുന്ന ഇയാൾ രാജിവെച്ചശേഷം മംഗളൂരുവിലെ കോളജിൽ സെക്യുരിറ്റി ജീവനക്കാരനായും ഉഡുപ്പി പുത്തിഗെ മഠത്തിൽ പാചക സഹായിയായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടുമാസമായി മംഗളൂരുവിലെ ഒരു ഹോട്ടലിൽ ബില്ലിങ് സെക്ഷനിൽ ജോലിചെയ്യുകയാണ്. ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന വൈറ്റ് പൗഡർ അടക്കമുള്ളവ പൊലീസ് ഇവിടെനിന്ന് കണ്ടെടുത്തു.
കീഴടങ്ങിയ യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് ആദ്യമേ നിഗമനത്തിലെത്തിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധമാണുയർന്നത്. മംഗളൂരുവിലെ ബോംബ് കേസിൽ കേരളത്തിൽനിന്നുള്ളവർക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പുപറയണമെന്ന് യു.ടി. ഖാദർ എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.