സൂറത്ത്: 36കാരനായ യുവാവിനെ പട്ടാപ്പകല്‍ ഭാര്യക്കും മക്കള്‍ക്കും മുന്നില്‍വെച്ച് മര്‍ദിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മോറ ഭഗല്‍ ഏരിയയിലെ താമസക്കാരനായ ജുനേദ് പത്താന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക പത്ര നടത്തിപ്പുകാരനാണ് ഇദ്ദേഹം. ജുനേദിന്റെ ഭാര്യയുടെ അകന്ന ബന്ധുക്കളാണ് കൊലയാളികളെന്നും കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ബൈക്കില്‍ പോകുകയായിരുന്നു ജുനേദും ഭാര്യയും മൂന്ന് പെണ്‍മക്കളും. ഒരു പാലത്തില്‍വെച്ച് പിന്നാലെ വന്ന കാര്‍ ബൈക്കില്‍ ഇടിച്ച് കുടുംബത്തെ വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കാറില്‍നിന്ന് നാലു പേര്‍ ഇറങ്ങി ജുനേദിനെ തുടരെ മര്‍ദിക്കുകയായിരുന്നു. ചോരയില്‍ മുങ്ങിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇയാളുട ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അക്രമികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.