ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; സുഹൃത്തുക്കൾ 40കാരനെ കൊന്ന് കുളത്തിൽ തള്ളി

ജയ്പൂർ: ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച 40കാരനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ തള്ളി. രാജസ്ഥാനിലെ ബാരൻ ജില്ലാ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.

ഓം പ്രകാശ് ഭൈരവ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ബാരൻ പൊലീസ് സൂപ്രണ്ട് രാജ് കുമാർ ചൗധരി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ മുരളീധരൻ പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 26നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവ ദിവസം പ്രജാപതിയുടെ സഹോദരി താമസിക്കുന്ന ഗ്രാമത്തിൽ പോയി മടങ്ങുകയായിരുന്നു മൂവരും. വഴിയിൽ വെച്ച് മൂവരും മദ്യപിച്ചു. ഇതിനിടയിലാണ് പ്രജാപതിയും സുരേന്ദ്ര യാദവും ചേർന്ന് ഒാം പ്രകാശിനെ തങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചത്.

എന്നാൽ, ഓം പ്രകാശ് ഇത് വിസമ്മതിച്ചു. ഇത് ഇരുവരെയും പ്രകോപിപ്പിച്ചു. ഇതോടെ മർദനം ആരംഭിച്ചു. ഓം പ്രകാശ് മരിച്ചെന്ന് മനസ്സിലായതോടെ മൃതദേഹം സമീപത്തെ കുളത്തിൽ തള്ളി ഇരുവരും സ്ഥലംവിടുകയായിരുന്നു.

Tags:    
News Summary - Man Killed By Friends For Refusing Sexual Favours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.