മരിച്ച പങ്കാളിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; മധ്യവയസ്കൻ അറസ്റ്റിൽ

കോട്ട: പങ്കാളിയുടെ മകളെ നിരന്തരം ബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ 48 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബാരൻ ജില്ലയിലുള്ള കോട്ട സ്വദേശി കേദാർ സിങ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ലിവ് ഇൻ പങ്കാളിയുടെ 13 കാരിയായ മകളെയാണ് ഇയാൾ നിരന്തരം പീഡിപ്പിച്ചത്. മദ്യപാനിയായ കേദാർ ഒമ്പത് മാസത്തോളം പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. 11മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ അമ്മ മരിച്ചു. അതിനു ശേഷമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പെൺകുട്ടിയുടെ അമ്മാവൻ ഇവരെ കാണാൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മാവനോട് പെൺകുട്ടി രണ്ടാനച്ഛന്റെ ക്രൂരത വിവരിച്ചതിനെ തുടർന്ന് അ​ദ്ദേഹം കുട്ടിയെയും കൂട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയപ്പോൾ 23 ആഴ്ച ഗർഭിണിയാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മൊഴി എടുത്ത ശേഷം പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കൂടാതെ, ഗർഭച്ഛിദ്രത്തിനു വേണ്ടിയും അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Man Arrested For Raping Live-In Partner's Minor Daughter In Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.