ഭോപാൽ: രണ്ട് പേരെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി മധ്യപ്രദേശിലെ കട്‌നിയിൽ അറസ്റ്റിലായി. രണ്ട് പേരെയും തലയിൽ കല്ലെറിഞ്ഞാണ് ഇയാൾ കൊലപ്പെടുത്തിയത്.കൈലാഷ് എന്നറിയപ്പെടുന്ന ജോല ചൗധരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കട്നിയിലെ മാധവ് നഗർ, കുത്‌ല പോലീസ് സ്റ്റേഷൻ പരിധിയിലായാണ് കൊലപാതകങ്ങൾ നടന്നതെന്ന് കട്‌നി എസ്പി സുനിൽ ജെയിൻ പറഞ്ഞു. ജനുവരി 28 ന് ജിഞ്ജരി പോലീസ് ഔട്ട്‌പോസ്റ്റ് പ്രദേശത്തെ പിപ്രൗണ്ട് ഗ്രാമത്തിലാണ് ആദ്യ കൊലപാതകം നടന്നത്. രണ്ടു ദിവസം കഴിഞ്ഞ് കുത്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു രണ്ടാമത്തെ കൊലപാതകം.
രണ്ട് കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പണം നൽകാത്തതിനാലാണ് ആദ്യത്തെയാളെ കൊലപ്പെടുത്തിയതെന്നും പുകയില വലിക്കാൻ നൽകാത്തതിനാണ് രണ്ടാമത്തെയാളെ കൊലപ്പെടുത്തിയതെന്നും കൈലാഷ് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. അടുത്തിടെയാണ് കൈലാഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.